Friday 19 October, 2007

ക്രൈസ്തവ നേതൃത്വത്തിന്റെ കുടിലതന്ത്രം

ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ ഒപ്പുവെച്ചാല്‍ ഇന്ത്യയുടെ വിദേശനയവും ആണവനയവും അമേരിക്കയുടെ നിയന്ത്രണത്തിലാവും. ഫലത്തില്‍ NATO, Nuclear Non Proliferation Treaty എന്നിവയില്‍ ഒപ്പുവെച്ചാലെന്നപോലെയാകും. രാജ്യത്തിന്റെ പരമാധികാരം ആത്യന്തികമായി അമേരിക്കയ്ക്ക് അടിയറ വെയ്ക്കപ്പെടും. ഇറ്റാലിയന്‍പൌരത്വമുള്ള, പോ‍പ്പിന്റെ സ്വന്തക്കാരിയായ, ക്രിസ്ത്യാനിയായ, അമേരിക്കന്‍ പക്ഷപാതിയായ സോണിയാഗാന്ധിയുടെ താല്പര്യമാണ് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍. അമേരിക്കയിലെ വമ്പന്‍ ആണവക്കമ്പനികളില്‍ സോണിയയ്ക്കും കുടുംബത്തിനും ഷെയര്‍ ലഭിക്കുന്ന കച്ചവടം കൂടിയാണിത്.


എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം ഈ സ്വപ്നം നടക്കാതെ പോയി. എങ്ങനെയെങ്കിലും ഭാവിയില്‍ ഇടതുപക്ഷത്തെ ദുര്‍ബ്ബലമാക്കി ഇന്ത്യയെ അമേരിക്കയുടെ പാളയത്തില്‍ തളയ്ക്കുക എന്നതാണ് ഇപ്പോള്‍ സോണിയയുടെയും, സോണിയാകോണ്‍ഗ്രസ്സിന്റെയും, ക്രൈസ്തവസഭകളുടെയും ലക്‍ഷ്യം. ക്രൈസ്തവസഭകള്‍ക്കു ശക്തിയുള്ള കേരളത്തില്‍,സഭയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതാണിപ്പോള്‍ കോണ്‍ഗസ്സിന്റെ അജണ്ട.

അമേരിക്കയുടെ ഈ പ്രതിലോമ സാമ്രാജ്യത്വരാ‍ഷ്ട്രീയത്തെ സേവിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ ക്രൈസ്തവ നേതൃത്വം.ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വം വഹിക്കുന്ന സി. പി. എമ്മിനും എതിരെ കേരളത്തിലെ ക്രൈസ്തവ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യുദ്ധത്തിന്റെ പച്ചയായ രാഷ്ട്രീയം ഈ സാമ്രജ്യത്വ സേവയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണച്ചിരുന്ന ക്രൈസ്തവ സഭാനേതൃത്വം ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു.

6 comments:

Anonymous said...

വളരെ ശരിയാണു നരിമാന്‍.

chithrakaran ചിത്രകാരന്‍ said...

പ്രിയ നരിമാന്‍,
സോണിയ-കേരളത്തിലെ കൃസ്തീയ സഭകള്‍-മനോരമ-ഉമ്മഞ്ചാണ്ടി ഈ ലേഹ്യം ഒരൊറ്റ സാധനമാണെന്ന് നിസംശയം പറയാം.കൃസ്തീയ വര്‍ഗീയതയുടെ പ്രതിനിധികളായിതന്നെ ഇവരെ എണ്ണാം. മാനവികതയുടേയും,സംസ്കാരത്തിന്റേയും,മാന്യതയുടേയും കട്ടിയുള്ള മുഖാവരണത്തിനു കീഴില്‍ തരംതാണ വര്‍ഗ്ഗീയ മനസ്സ് ഇവരുടെ ഉള്ളടക്കമാകുന്നു.

നരിമാന്റെ ബ്ലൊഗ് ചിത്രകാരനു വായിക്കാന്‍ പ്രയാസമുള്ള റ്റെമ്പ്ലെറ്റിലാണ്.കമന്റ് വിന്റോയില്‍ കോപ്പി പേസ്റ്റിയാണ് ഇപ്പോള്‍ വായിച്ചത്.

nariman said...

ചിത്രകാരനു നന്ദി.റ്റെമ്പ്ലേറ്റ് മാറ്റിയിട്ടുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

നരിമാനേ സോണിയഗാന്ധിക്കെതിരെ ഉള്ള ആരോപണം വിലകുറഞ്ഞതായിപ്പോയി എന്ന് പറയാതെ വയ്യ. ചൈനക്ക്‌ വേണ്ടിയാണ്‌ CPM കരാറിനെ എതിര്‍ക്കുന്നത്‌ എന്ന ആരോപണത്തിന്റെ നിലയിലെക്ക്‌ അത്‌ താണു പോയി എന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ തെളിവുകള്‍ നിരത്തുക. പ്രൊഫെയിലില്‍ പത്രപ്രവര്‍ത്തകന്‍ എന്ന് കാണുന്നു. പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ ചായ്‌വാണോ പോസ്റ്റില്‍ പ്രതിഫലിക്കുന്നതെന്ന് ഏതെങ്കിലും സുന്ദരവിഢികള്‍ വിചാരിച്ചല്‍ അവര്‍ക്ക്‌ നല്ല നമസ്ക്കാരം മാത്രം പോര

nariman said...

അയ്യോ, എന്റെ കയ്യില്‍ യാ‍തൊരു തെളിവുമില്ലല്ലോ കിരണ്‍. തെളിവുണ്ടായിരുന്നെങ്കില്‍ എന്നേ ഞാന്‍ സുപ്രീം കോടതിയെ സമീപിക്കുമായിരുന്നു.നമ്മുടെ സര്‍ക്കാര്‍ ആപ്പീസുകളിലെ അഴിമതിക്കും കൈക്കൂലിക്കും പോലും എന്റെ കയ്യില്‍ യാതൊരു തെളിവുമില്ല.പിന്നല്ലെ സോണിയയുടെ അഴിമതിക്കു തെളിവ്!

Anonymous said...

കഷ്ടം